ചേർന്നീടട്ടെയിടയ്ക്കിടയ്ക്കു സരസീജാലം സപങ്കേരുഹം,
ചാലേ ചോല മരങ്ങൾ തിങ്ങി മറവാർന്നിടട്ടെ സൂര്യാതപം,
ചെന്താർപ്പൂമ്പൊടിപോലെ പൂഴി മൃദുവായിത്തീരട്ടെ മാർഗ്ഗങ്ങളിൽ;
സന്ധിക്കട്ടെയിവൾക്കു യാത്ര ശുഭമായി വാതാനുകൂല്യത്തോടെ.
അപ്പാച്ചൻ ഡയറിയിൽ കുറിച്ചു തന്ന ഈ വരികൾ നോക്കി മാധവി ആ കട്ടിലിലിരുന്നു. ഓരോരോ കാര്യങ്ങൾക്കായി ഇറങ്ങി തിരിക്കുമ്പോൾ, അപ്പാച്ഛന്റെ കൈപ്പടയിൽ എഴുതിയ എ.ആറിന്റെ ശാകുന്തളത്തിലെ ഈ വരികൾ അവൾ വായിക്കുമായിരുന്നു. വല്ലാത്തൊരു ആത്മവിശ്വാസമാണ് അപ്പോഴൊക്കെ മാധവിയ്ക്ക് തോന്നിയിരുന്നത്.
💐💐💐💐💐💐💐💐💐💐💐💐💐💐
അപ്പാച്ചന്റെ മാധവിക്കുട്ടി.. കുഞ്ഞിപ്പത്തിരി… ബഷീറിക്കായുടെ ചായ കട…
കുഞ്ഞിപ്പത്തിരി ഭാഗം 03
@http://sreekanthan.in/2021/03/27/kunjippathiri_03/