———-💐💐💐———-💐💐💐💐——-
കർണ്ണൻ ഭഗവാൻ കൃഷ്ണനോട് ചോദിച്ചു.
“Why always me?”
———-💐💐💐———-💐💐💐💐——-
പുരാണകഥകൾ എന്നും താൽപ്പര്യം ജനിപ്പിച്ചിരുന്നു. അതിനെ ഒരിക്കലും ഒരു വിശ്വാസിയുടെ കണ്ണിലൂടെയല്ല ഞാൻ നോക്കിയത്. നമ്മുടെയൊക്കെ ജീവിതത്തിലെ, ശാസ്ത്രത്തിന് അതീതമായ നിൽക്കുന്ന സമസ്യകൾക്ക് ഉത്തരം കണ്ടെത്താനും കഴിഞ്ഞുപോയ ജീവിതത്തിലെ ന്യായം കണ്ടെത്താനുമാണ് അതിലേയ്ക്ക് ഞാൻ പലപ്പോഴും ഇറങ്ങി ചെന്നത്.
എന്റെ തലമുറയിൽ നിന്ന് നഷ്ടപ്പെട്ട് തുടങ്ങിയതായും അടുത്ത തലമുറയ്ക്ക് മുഴുവനായി നഷ്ടപ്പെട്ടതായും തോന്നുന്ന ഒരു കാര്യം എനിക്ക് ലഭിച്ചിട്ടുണ്ട്. അത് എന്താണെന്നോ?
ബാല്യത്തിൽ ഉറങ്ങുന്നതിന് മുൻപായി പുരാണകഥകൾ പറഞ്ഞു തന്ന ഒരു അമ്മൂമ്മയും ഒരു അപ്പൂപ്പനും. കഥകൾ വളരെ ഭംഗിയായി പറഞ്ഞു തരുന്ന ഒരു അമ്മൂമ്മ. കുഞ്ഞു മനസ്സിൽ തോന്നുന്ന സംശയങ്ങൾ തീർത്തു തരുന്ന ഒരു അപ്പൂപ്പൻ.
(ഓരോരുത്തരുടെയും കുട്ടിക്കാലം അവരുടേതായ രീതിയിൽ സുന്ദരമായ ഓർമ്മകൾ നിറഞ്ഞതാവും. എന്റെയും😍)
-–———————————–
കാലം കടന്ന് പോയി. മേലിഞ്ഞിരുന്ന ഒരു കുട്ടി വളർന്ന് നല്ല വണ്ണമൊക്കെ വച്ച് ഒരു തടിയനായി.(നല്ല വണ്ണമല്ലെന്നോ..😢 ഹോ.. സമ്മതിച്ചു. എന്നാ പൊണ്ണവണ്ണം. പോരെ?)..
കേട്ടു വളർന്ന പുരാണ കഥകൾ വായനയിലൂടെ അവൻ ഹൃദിസ്ഥമാക്കി. ആ കഥകളുടെ പല ഭേദങ്ങൾ അവൻ വായിച്ചു. പഠനങ്ങളിലൂടെ അവൻ കൂടുതൽ അതിനെപ്പറ്റി ചിന്തിച്ചു തുടങ്ങി.
രാമായണത്തെ അവൻ ആര്യ ദ്രാവിഡ സംഘർഷമായി കാണാൻ ശ്രമിച്ചു. രാവണന്റെ മേന്മകൾ അവൻ കണ്ടു തുടങ്ങി. ശൂർപ്പണകയുടെ വിധിയിൽ അവൻ ദുഃഖിച്ചു. ബാലിയോട് കാട്ടിയ നീതി നിഷേധത്തിൽ അവൻ രോഷം കൊണ്ടു.
നളചരിതത്തിൽ നളനെക്കാളും ഇഷ്ടം അവന് ആ കാട്ടാളനോട് തോന്നി.
മഹാഭാരത്തിൽ അവന്റെ മനസ്സ് കൃഷ്ണാർജ്‌ജുനൻമാരിൽ നിന്ന് കർണ്ണ- ദുര്യോധാനികളിൽ ചെന്നു നിന്നു.
കർണൻ, നെപ്പൊളിയൻ, ഭഗത് സിംഗ് മൂന്ന് പേരാണ് എന്റെ ഹീറോസ് എന്ന് പ്രിത്വിരാജ് ഏതോ സിനിമയിൽ പറഞ്ഞപ്പോൾ അവൻ അതിലെ കർണ്ണനെ മാത്രം മനസ്സിൽ പ്രതിഷ്ഠിച്ചു.(Don’t you see the irony?🤣)
————————————–
അങ്ങനെയൊക്കെ കാലം നടക്കുമ്പോൾ ഒരു വെള്ളിയാഴ്ച 6.30 നാണ് അത് സംഭവിച്ചത്. എന്ത് ആണെന്നോ?
മഹാ…ഭാ…രതം…. ഏഷ്യാനെറ്റ് പ്ലസ്…
അപ്പോഴാണ് ആ നടിയെ അവൻ ആദ്യമായി കാണുന്നെ… സുഭദ്രയായി വേഷമിട്ട നടി… മുബൈക്കാരി വീഭാ ആനന്ദ്.😊
😍😍..
“എടാ.. എടാ… നീ എങ്ങോട്ടാ ഈ പോകുന്നേ! ടോപിക് മാറിയോ?”
അയ്യോ.. സോറി…😜😜
വേറെ സീൻ ആണ്.. നോക്കട്ടെ … ഹാ കിട്ടി..😏😏😏
കർണനും കൃഷ്ണനും…
കർണൻ കൃഷ്ണനോട് സംശയങ്ങൾ ചോദിക്കയാണ്.
💐💐💐💐💐💐💐💐💐💐
കർണൻ: കൃഷ്ണാ, എന്താണ് എന്റെ ജീവിതത്തിൽ ഇത്രയും ദുഃഖങ്ങൾ വന്ന് ചേർന്നത്? അമ്മയുടെ വിവാഹത്തിന് മുൻപ് ജനിച്ചത് എന്റെ തെറ്റായിരുന്നോ? ആ പേരിൽ അല്ലെ എന്നെ ആ അമ്മ ഉപേക്ഷിച്ചത്? ക്ഷത്രിയനല്ല എന്ന് പറഞ്ഞു ഗുരു ദ്രോണർ എന്നെ വിദ്യകൾ അഭ്യസിപ്പിച്ചില്ല. എന്നാൽ ഗുരു പരശുരാമനോ?.. ക്ഷത്രിയനായതിനാൽ പഠിച്ച വിദ്യകൾ ഒന്നും തന്നെ ആവശ്യം വരുമ്പോൾ പ്രയോജനം പറ്റാതാവട്ടെ എന്ന് ശപിച്ചു. സ്വന്തം അമ്മ പോലും അമ്മയാണെന്ന ആ സത്യം അംഗീകരിച്ചത് കൂടെയുള്ള മക്കളെ രക്ഷിക്കാൻ വേണ്ടിയായിരുന്നില്ലേ? ദ്രൗപദി നിന്റെ സമക്ഷം അല്ലയോ കൃഷ്ണാ, എന്നെ അപമാനിച്ചത്! എനിക്ക് മനസ്സിലാകുന്നില്ല, കൃഷ്ണാ. എന്നെ എന്നും ചേർത്ത് പിടിച്ച, എന്നെ അപമാനങ്ങളിൽ നിന്ന് രക്ഷിച്ച ആ ധൃതരാഷ്ട്ര പുത്രന്റെ ഒപ്പം നിൽക്കുന്നതിൽ എന്താണ് തെറ്റെന്ന്? അങ് പറയൂ. എനിക്ക് മാത്രം എന്താ ഇങ്ങനെയൊരു ജീവിതം?
കൃഷ്ണൻ : രാധേയാ, ദുഃഖങ്ങൾ ഒരുപാട് എനിക്കും ഉണ്ടായിട്ടുണ്ട്. നിനക്ക് അറിയില്ലേ? ഞാൻ ജനിച്ചത് തന്നെ ഒരു കാരാഗൃഹത്തിലായിരുന്നല്ലോ. പിന്നെ ഒരുപാട് കാലം സ്വന്തം മാതാപിതാക്കളിൽ നിന്ന് വേർ പിരിഞ്ഞ് താമസിച്ചു. ഞാനും ഒരുപാട് അപമാനങ്ങൾ അനുഭവിച്ചിട്ടുണ്ട്. എന്റെ ജനങ്ങൾക്കുണ്ടായ എല്ലാ പ്രശ്നങ്ങൾക്കും കാരണം ഞാനാന്നെന്ന് അവർ തന്നെ പറഞ്ഞു. എന്റെ ജനങ്ങളെ ജരാസന്ധനിൽ നിന്ന് രക്ഷിച്ചു മാറ്റി താമസിച്ചപ്പോൾ എന്നെ പലരും ഭീരു എന്നു വിളിച്ചു. ഒന്ന് ആലോചിച്ചു നോക്കൂ.. സ്നേഹിച്ച പെണ്കുട്ടിയെ വിവാഹം കഴിക്കാൻ സാധിക്കാത്ത ഒരു ഹതഭാഗ്യനാണ് ഈ ഞാൻ. ഈ യുദ്ധം കൗരവപക്ഷം ജയിച്ചാൽ നിന്നെ എല്ലാവരും പ്രശംസകൾ കൊണ്ട് പൊതിയും. എന്നാൽ പാണ്ഡവരാണ് ജയിക്കുന്നതെങ്കിൽ പോലും എനിക്ക് കിട്ടുന്നത്… അപമാനവും ശാപവുമാണ്. നീ ചിന്തിക്കൂ.. അതിരഥപുത്രാ, നമ്മൾ എല്ലാവരുടെ ജീവിതത്തിലും ദുഃഖങ്ങൾ ഒരുപാട് ഉണ്ടാകും. നമ്മുക്ക് മാത്രം എന്താണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് പോലും തോന്നി പോകും, പലപ്പോഴും. പക്ഷെ അതൊക്കെ ജീവിതത്തിന്റെ ഭാഗമാണെന്ന് മനസ്സിലാക്കി പ്രവർത്തികൾ ചെയ്യുക. ഓരോ പ്രവർത്തിയും മനസ്സാക്ഷിയോടുള്ള ഉത്തരമായിത്തീരണം. എല്ലാ പക്ഷവും ശരിയാണ്. നന്മ തിന്മകൾ ഏറിയും കുറഞ്ഞുമിരിക്കും എന്നേയുള്ളൂ. മനസ്സാക്ഷിയുടെ പക്ഷത്ത് നീ നിൽക്കുക.”
💐💐💐💐💐💐💐💐💐💐💐💐
NB: ഞാൻ തേടിയ ആ ഒരു ഉത്തരം ഇതിൽ നിന്ന് എനിക്ക് ലഭിച്ചു. നിങ്ങൾക്കും എന്തേങ്കിലും ലഭിച്ചെന്ന് കരുതട്ടെ. ഇല്ലെങ്കിൽ അന്വേഷിക്കൂ. കൂടുതൽ വായിക്കൂ…..ജീവിതത്തിന്റെ അനുഭവപരത കൂട്ടുന്നതാണ് ഏത് വായനയും.
വായിക്കൂ.. മനസ്സിലാക്കൂ..പിന്നെയും ഒരുപാട് വായിക്കൂ..
വായനദിനം ജൂണ് 19 ആയിരുന്നല്ലേ? ഹാ..കുറച്ച് താമസിച്ചു പോയി.( ജൂണ് 19 പി.ൻ പണിക്കരുടെ ചരമദിനമാണെ. കേരളത്തിന്റെ വായനദിനം തന്നെയാണ് 2017 മുതൽ ദേശീയ വായനദിനമായി ആഘോഷിക്കപ്പെടുന്നതെന്ന്🤗.
ആ ഒരു ഫ്ലോയിൽ അങ്ങനെ പറഞ്ഞതാണെ. വിട്ടേരെ…😛)
😊😊😊💐💐💐💐
വായിക്കൂ.. എന്റെ ബ്ലോഗിന് വരിക്കാരാകൂ…😛
Plz click on the follow button below or you can also follow my blogsite through your e-mail id.
ബെൽ ബട്ടൺ ഒന്നും ഇല്ലേയ്😏😏.
2 replies on “Why always me?”
കർണൻ , നേപോളിയൻ, ഭഗത് സിംഗ് എന്നീ 3 പേരുകൾ മലയാളികൾക്ക് സുപരിചിതം ആക്കിയ പൃഥ്വിരാജ് അഭിനയിച്ച സിനിമയുടെ പേര് കഥാകൃത്ത് മറന്നു പോയെങ്കിൽ ചുവടെ ചേർക്കുന്നു….
“7th ഡേ”
LikeLiked by 1 person
ചില ഓർമ്മകൾ അങ്ങനെയാണ്. ഓർമ്മപ്പെടുത്തുന്ന ഒരു കരുതൽ ലഭിക്കാനായത് മറഞ്ഞിരിക്കും. 😊😊
LikeLike