ചേർന്നീടട്ടെയിടയ്ക്കിടയ്ക്കു സരസീജാലം സപങ്കേരുഹം, ചാലേ ചോല മരങ്ങൾ തിങ്ങി മറവാർന്നിടട്ടെ സൂര്യാതപം, ചെന്താർപ്പൂമ്പൊടിപോലെ പൂഴി മൃദുവായിത്തീരട്ടെ മാർഗ്ഗങ്ങളിൽ; സന്ധിക്കട്ടെയിവൾക്കു യാത്ര ശുഭമായി വാതാനുകൂല്യത്തോടെ. അപ്പാച്ചൻ ഡയറിയിൽ കുറിച്ചു തന്ന ഈ വരികൾ നോക്കി മാധവി ആ കട്ടിലിലിരുന്നു. ഓരോരോ കാര്യങ്ങൾക്കായി ഇറങ്ങി തിരിക്കുമ്പോൾ, അപ്പാച്ഛന്റെ കൈപ്പടയിൽ എഴുതിയ എ.ആറിന്റെ ശാകുന്തളത്തിലെ ഈ വരികൾ അവൾ വായിക്കുമായിരുന്നു. വല്ലാത്തൊരു ആത്മവിശ്വാസമാണ് അപ്പോഴൊക്കെ മാധവിയ്ക്ക് തോന്നിയിരുന്നത്. 💐💐💐💐💐💐💐💐💐💐💐💐💐💐 അപ്പാച്ചന്റെ മാധവിക്കുട്ടി.. കുഞ്ഞിപ്പത്തിരി... ബഷീറിക്കായുടെ ചായ കട... കുഞ്ഞിപ്പത്തിരി ഭാഗം 03... Continue Reading →
കുഞ്ഞിപ്പത്തിരി
മരണത്തിന്റെ തണുപ്പ് ആദ്യമായല്ല ഡോ. മാധവിയ്ക്ക് അനുഭവപ്പെടുന്നത്. പക്ഷെ, ഈ തണുപ്പ്.. പണ്ട് കുട്ടിയായിരുന്നപ്പോൾ ഈ കൈ പിടിച്ച്, ഒരുപാട് നടന്നിരുന്നതാണ്. അന്ന് തോന്നിയ ഒരു സുരക്ഷിതത്വം സ്വന്തം അച്ഛന്റെയോ, പിന്നീട് ജീവിതത്തിലേയ്ക്ക് കടന്ന് വന്ന അരുണിന്റെയോ കൈകളിൽ ഒരിക്കലും മാധവിയ്ക്ക് തോന്നിയിരുന്നില്ല. മുറിയുടെ വെളിയിൽ ആരൊക്കെയോ നിന്ന് സംസാരിക്കുന്നുണ്ട്. പരിചയമുള്ള ചെറിയൊരു ചിണുങ്ങലും കൂട്ടത്തിൽ മുഴങ്ങുന്നുണ്ട്. "മരണം സ്‌ഥിതീകരിക്കാനിനി ആസ്പത്രിയിലേക്ക് കൊണ്ട് പോണോ? മാധവിക്കുട്ടി ഉണ്ടല്ലോ... ങേ..?" മാധവിയ്ക്ക് പരിചയമില്ലാത്ത ഒരു ശബ്ദമായിരുന്നത്. മാധവി പൾസ്... Continue Reading →